അന്ന്
മാറു മറക്കരുതെന്ന് കല്പിച്ചു തമ്പ്രാൻ
മാറു നോക്കി രസിച്ചു തമ്പ്രാൻ
മാനത്തിനു കരം പിരിച്ചു തമ്പ്രാൻ
മാററുത്ത് കരമൊടുക്കി മഹതി.
ഇന്ന്
തമ്പ്രാക്കന്മാർ പുതുവേഷം കെട്ടി
ഉടുതുണിയുരിയുന്നതുയർച്ചയെന്ന് ചൊല്ലി
മാറും പേറും മറയില്ലാതെയാക്കി
മാനം കാഴ്ചവെച്ചു മഹിള